‘കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പ്ലാനുകൾ’; മുന്നറിയിപ്പുമായി യുഎഇയിലെ കമ്പനികൾ

സാധാരണ പ്രീമിയത്തിനായി അടയ്ക്കേണ്ടതി​ന്റെ വെറും ഒരു അംശത്തിന് മാത്രമായി ഇൻഷുറൻസ് സ്കീമുകൾ! ഇത്തരത്തിലുള്ള പരസ്യങ്ങളുടെ ചതിക്കുഴിയിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കമ്പനികൾ. യുഎഇയിൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി പരസ്യങ്ങളുണ്ടെന്നും അവയുടെ വിശ്വാസ്യത പരിശോധിക്കപ്പെടേണ്ടതാണെന്നും വിദ​ഗ്ധർ പറയുന്നു.

അടുത്തിടെ ഒരു മോട്ടോർ ഇൻഷുറൻസ് പോളിസിക്കായി ഇൻ്റർനെറ്റിൽ നോക്കിയ ദുബായ് നിവാസിയും ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന എഞ്ചിനീയറുമായ സയ്യിദ് തനിക്ക് താങ്ങാനാവുന്നതായി തോന്നുന്ന ഒന്ന് സോഷ്യൽ മീഡിയയിൽ കണ്ടെത്തി. “സമഗ്ര ഇൻഷുറൻസ് ഏകദേശം 40 ശതമാനത്തോളം വിലകുറവായിരുന്നു. ഉടൻ തന്നെ ആ വ്യക്തിയുമായി ബന്ധപ്പെടുകയും അത് വാങ്ങുകയും ചെയ്തു. തൻ്റെ കാർ കേടായതിനെ തുടർന്ന് ഇൻഷുറൻസ് ക്ലെയിം ചെയ്തപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി സയീദിന് മനസ്സിലായത്. ഞെട്ടിച്ചുകൊണ്ട്, തനിക്ക് ലഭിച്ച ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തട്ടിപ്പാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. വാങ്ങിയത് സമഗ്രമായ കവറേജ് മൂന്നാം കക്ഷി ഇൻഷുറൻസായിരുന്നു. അത് നാശനഷ്ടങ്ങൾ കവർ ചെയ്യുന്നതായിരുന്നില്ലെന്ന് സയീദ് പറയുന്നു. “ഞാൻ ഏജൻ്റിൻ്റെ നമ്പർ സേവ് ചെയ്തില്ല. എന്നാൽ എൻ്റെ ഫോൺ ബില്ലിലെ നമ്പർ പരിശോധിച്ച് വിളിച്ചപ്പോൾ നമ്പർ ഉപയോഗത്തിലില്ല,” തട്ടിപ്പുകാർ തെറ്റായ വിവരങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഇൻഷുറൻസ് രേഖകളിൽ കൃത്രിമം കാണിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തുവെന്ന് സയീദ് പറഞ്ഞു.

തട്ടിപ്പുകാർ സോഷ്യൽ മീഡിയയിലൂടെ ആകർഷകമായ ഡീലുകളാണ് വാ​ഗ്ദാനം ചെയ്യുന്നതെന്നും അതിലൂടെ നിരവധി പേർ പറ്റിക്കപ്പെടുന്നെന്നും യുഎഇയിലെ ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങൾ പറയുന്നു. മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ നിയന്ത്രിക്കുന്നത് യുഎഇയിലെ ബന്ധപ്പെട്ട വകുപ്പിലെ അധികാരികൾ ആണ്, കൂടാതെ ബാധകമായ കിഴിവുകളും വ്യക്തമായി നിർവചിച്ചിട്ടുണ്ട്. എന്നാൽ അതിലും കുറഞ്ഞ നിരക്കുകൾ പലരും വാ​ഗ്ദാനം ചെയ്യുന്നുണ്ടെന്ന് സേവിംഗ്ടൺ ഇൻ്റർനാഷണൽ ഇൻഷുറൻസ് ബ്രോക്കേഴ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ ദേവ് മൈത്ര പറഞ്ഞു.

“ഉദാഹരണത്തിന്, വിശ്വസനീയമായ ഉറവിടങ്ങൾ പരമാവധി 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, 40 അല്ലെങ്കിൽ 50 ശതമാനം കിഴിവ് പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പരസ്യവും വഞ്ചനാപരമായിരിക്കാൻ സാധ്യതയുണ്ട്, കാരണം അത്തരം നിരക്കുകൾ ബാധകമാക്കാൻ നിയമപരമായി അസാധ്യമാണ്,” എന്ന് ഇസനദ് സിഇഒ മിസ്തരീഹി പറഞ്ഞു. അംഗീകൃത നിരക്കുകളേക്കാൾ ഏറ്റവും കുറഞ്ഞ പ്രീമിയങ്ങൾ വാഗ്ദാനം ചെയ്ത് ക്ലയൻ്റിനെ ആകർഷിക്കുക എന്നതാണ് തട്ടിപ്പുകാരുടെ പ്രവർത്തനരീതിയെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ ഇൻഷുറൻസ് സ്കീമുകളെടുക്കുമ്പോൾ വഞ്ചിതരാകാതിരിക്കാൻ വെബ്സൈറ്റുകളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതാണ്. പരസ്യങ്ങൾ പരിശോധിച്ചറിഞ്ഞ ശേഷം ഇൻഷുറൻസിൽ പങ്കാളിയാകുക. കുറച്ച് ദിർഹങ്ങൾ ലാഭിക്കുന്നതിനായി വിവിധ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മറ്റ് ആധികാരിക ഉറവിടങ്ങളിൽ നിന്ന് ഇൻഷുറൻസെടുക്കാൻ ശ്രദ്ധിക്കുക. തട്ടിപ്പുകാരെ തിരിച്ചറിയുന്നതിന്, സജീവമായ ട്രേഡ് ലൈസൻസുകളിൽ പരിശോധന നടത്തുക. കൂടാതെ നിരവധി ഇൻഷുറൻസ് കമ്പനികളും ഉദ്ധരണികളിലോ പോളിസികളിലോ ക്യുആർ കോഡുകൾ നൽകുന്നു, അത് ഉപയോഗിക്കുമ്പോൾ, ഇൻഷുറൻസ് കമ്പനികളുടെ ഡാറ്റാബേസിൽ നിന്ന് ക്ലയൻ്റിന് ആധികാരിക പോളിസി പരിശോധിക്കാൻ കഴിയും. ഇൻഷുറൻസ് പോളിസികളിലെ വിൽപ്പനാനന്തര എഡിറ്റിംഗിൻ്റെ അപകടസാധ്യത ഇത് ഇല്ലാതാക്കുന്നു. QR കോഡ് നൽകിയിട്ടില്ലെങ്കിൽ, അംഗീകൃത ലൈസൻസുള്ള കമ്പനിയുടെ ഇമെയിൽ ഐഡിയിൽ നിന്ന് ഉപഭോക്താക്കൾക്ക് യഥാർത്ഥ പോളിസി ഷെഡ്യൂൾ ലഭിക്കണമെന്നും വിദ​ഗ്ധർ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy