യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ മലയാളിയ്ക്ക് 2.37 കോടി രൂപ നഷ്ടപരിഹാരം

Malayali Accident Compensation ദുബായ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിയ്ക്ക് നഷ്ടപരിഹാരം. കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനി റഹ്മത്ത് ബിവി മമ്മദ് സാലിക്ക്‌ 10 ലക്ഷം ദിർഹം (2.37 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ക്രിമിനൽ കോടതി വിധിച്ചത്. 2023 ഏപ്രിൽ 24നായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെയാണ് ഇവരെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന്, നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഹ്മത്തിന്റെ കുടുംബം യാബ് ലീഗല്‍ സര്‍വീസസ് മുഖേന നൽകിയ ക്രിമിനൽ കേസിലാണ് പ്രാഥമിക കോടതി 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. അപകടം നടന്ന സമയത്തെ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy കോടതി വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും പ്രാഥമിക കോടതി വിധി ശരിവയ്ക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങും അപകടത്തിന് കാരണമായതായി കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാത്ത സ്ഥലത്ത് റോഡ് മുറിച്ചുകടന്നതിന് റഹ്മത്തും അപകടത്തിന് ഭാഗിക ഉത്തരവാദിയാണെന്ന് വ്യക്തമാക്കി. വാഹനമോടിച്ച യുഎഇ പൗരന്‌ 3000 ദിർഹവും റഹ്മത്ത് ബീവിക്ക് 1000 ദിർഹവും പിഴയും ചുമത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group