Posted By saritha Posted On

UAE Emiratisation: യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങള്‍ സ്വദേശിവത്കരണം പാലിക്കുന്നുണ്ടോ? പരിശോധനയ്ക്ക് അധികൃതര്‍

UAE Emiratisation അബുദാബി: യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങള്‍ സ്വദേശിവത്കരണം പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ കര്‍ശന പരിശോധന. ജൂലൈ ഒന്നിന് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കും. യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പരിശോധനയില്‍ തൊഴിലാളികളെ സാമൂഹിക സുരക്ഷാ ഫണ്ടിൽ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെ ബന്ധപ്പെട്ട മറ്റു മാനദണ്ഡങ്ങളും ഉൾപ്പെടും. 2025ന്‍റെ ആദ്യപകുതിയിലേക്കുള്ള ലക്ഷ്യങ്ങൾ ജൂൺ 30നുള്ളിൽ കൈവരിക്കാൻ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് അധികൃതർ പറഞ്ഞു. നൈപുണ്യമുള്ള പദവികളിൽ യുഎഇ പൗരന്മാരുടെ എണ്ണം കുറഞ്ഞത് ഒരു ശതമാനത്തിന്റെ വർധനവാണ് ഈ സമയത്തേക്ക് നിര്‍ദേശിച്ചിട്ടുള്ളത്. പ്രതിവർഷം രണ്ട് ശതമാനം വീതം സ്വദേശിവത്കരണം ഉയർത്തേണ്ടതാണ്. ആദ്യ ആറുമാസത്തിൽ ഒരു ശതമാനവും ശേഷിച്ച ആറുമാസത്തിൽ മറ്റൊരു ഒരു ശതമാനവുമാണ് ലക്ഷ്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg അതനുസരിച്ച്, 2025 ജൂൺ 30നുള്ളിൽ സ്ഥാപനങ്ങൾ 7% വും ഡിസംബർ 31നുള്ളിൽ 8% വും സ്വദേശിവത്കരണ നിരക്കും നേടണം. ലക്ഷ്യങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഓരോ യുഎഇ പൗരന്റെ അഭാവത്തിനും നിത്യേന ആയിരങ്ങൾ വരെ പിഴകളും ചുമത്തും. 2026 ഡിസംബർ അവസാനം വരെ 10 ശതമാനം സ്വദേശിവത്കരണം നേടിയിരിക്കണം. വഞ്ചനാപരമായ ശ്രമങ്ങൾ തടയാൻ മന്ത്രാലയം ഡിജിറ്റൽ ഫീൽഡ് പരിശോധനാ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഈ വർഷം ഏപ്രിൽ അവസാനത്തെ കണക്കുകൾ പ്രകാരം, രാജ്യത്തെ സ്വകാര്യ മേഖലയിലുണ്ടായ എമിറേറ്റൈസേഷൻ വളർച്ച ചരിത്രപരമാണ്. 28,000ഓളം കമ്പനികളിൽ 1,36,000ത്തിലധികം യുഎഇ പൗരന്മാർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *