
പ്രവാസികള്‍ക്ക് നേട്ടം; ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി
ദുബായ്: ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇതോടെ രൂപയെ പിന്തുണയ്ക്കാൻ റിസർവ് ബാങ്ക് ഇടപെട്ടേക്കും. യുഎഇ ദിര്‍ഹത്തിനെതിരെ 23.1389 എന്ന ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ കൂപ്പുകുത്തിയിരിക്കുന്നത്. ഇതിനു മുമ്പത്തെ രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ മൂല്യം ഒരു ദിര്‍ഹമിന് 23.1369 രുപയായിരുന്നു. ഗള്‍ഫ് മേഖലയിലെ കറന്‍സികളുടെ രൂപയ്‌ക്കെതിരായ വിനിമയ മൂല്യം വലിയ തോതില്‍ വര്‍ധിച്ചതോടെ നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. യുഎസ് ഡോളറിനെതിരെ നിലവിലെ ഇന്ത്യന്‍ രൂപയുടെ മൂല്യം 84.92 രൂപയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്നലെ (തിങ്കളാഴ്ച) 11 പൈസ കൂടി ഇടിഞ്ഞ് 84.91 ആയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A എന്നാല്‍, ഇന്നും വീണ്ടും അത് കൂറഞ്ഞു. രാവിലെ 84.93 ആയി കുറഞ്ഞെങ്കിലും പിന്നീട് 84.92 ആയി. ഓഹരി വിപണികളിലുണ്ടായ നഷ്ടമാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്‍റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഡോളര്‍ സൂചികയില്‍ നേരിയ ഇടിവുണ്ടായതോടെ അമേരിക്കന്‍ ബോണ്ട് വരുമാനത്തില്‍ വന്ന വര്‍ധനയും രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ കാരണമായി. അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡോളര്‍ ശക്തിപ്രാപിച്ചതും മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ ശക്തമായ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനവുമാണ് ഇന്ത്യന്‍ കറന്‍സിക്ക് വലിയ തിരിച്ചടിയായത്.
Comments (0)