
ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാം, വീടുവെയ്ക്കാന്‍ ഒപ്പം നില്‍ക്കാം, മുറിയെടുത്ത് താമസിക്കാം, ശരീരം ഒന്നായാല്‍ എന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാം, പീഡനശ്രമത്തിന് മലപ്പുറം സ്വദേശിക്കെതിരെ പരാതി
മലപ്പുറം: ഉപ്പയുടെ ആശുപത്രി ബില്‍ അടയ്ക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയോട് അശ്ലീല സംഭാഷണം നടത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയയ്ക്കുശേഷം ബില്ലടയ്ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ തുടരുകയാണ്. ഇതിനിടെയാണ് വാഖിയത് കോയ ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ പേരില്‍ രോഗിയുടെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കാമെന്നും വീടുവയ്ക്കാന്‍ ഒപ്പം നില്‍ക്കാമെന്നും വാഖിയത് കോയ വാഗ്ദാനം ചെയ്തു. താന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും മോള് നന്നായി പഠിക്കണമെന്നും വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണെന്നും ഉപ്പായ്ക്ക് ഇനി മോളെ പഠിപ്പിക്കാനുള്ള ആരോഗ്യമൊന്നും ഉണ്ടാവില്ലെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv മരുന്നുവാങ്ങാന്‍ കാറില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കൂടെക്കൂട്ടി. നല്ല മനസുള്ളയാളാണെന്ന് പെണ്‍കുട്ടിയും കരുതി. കാറില്‍ യാത്ര ചെയ്യവേ വിദ്യാഭ്യാസത്തിന്‍റെ പ്രധാന്യത്തെ കുറിച്ചായിരുന്നു വാ താരാതെ പറഞ്ഞത്. ബീച്ച് ആശുപത്രിയില്‍നിന്നും മരുന്നുവാങ്ങി തിരിച്ചുവരുന്നതിനിടെയാണ് ചാരിറ്റിക്കാരന്‍റെ യഥാര്‍ഥ ലക്ഷ്യം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ആദ്യഘട്ടത്തിലൊന്നും കാര്യം പിടികിട്ടിയില്ലെങ്കിലും അല്‍പനേരം കഴിഞ്ഞപ്പോള്‍ കോയയുടെ ലക്ഷ്യം ബോധ്യപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. മരുന്ന് കൊടുത്ത ശേഷം തന്‍റെ കൂടെ വരണമെന്നും വയനാട്ടിലേക്ക് പോകാമെന്നും അവിടെ മുറിയെടുത്ത് താമസിക്കാമെന്നും കോയ പെണ്‍കുട്ടിയോട് പറഞ്ഞു. അവിടെ ആദ്യരാത്രി ആഘോഷിക്കാമെന്നും ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂവെന്നും മോള്‍ക്കും എന്തും തുറന്നുപറയാന്‍ അപ്പഴേ സാധിക്കുള്ളൂവെന്നും ഇയാള്‍ പറഞ്ഞു. വാഖിയത് കോയ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി.
പരാതിയുടെ പശ്ചാത്തലത്തില്‍ കോയക്കെതിരായ അന്വേഷണത്തിലാണ് പോലീസ്. എങ്കിലും പോലീസിന്‍റെ ഭാഗത്തുനിന്ന് ഒരു മെല്ലെപ്പോക്കാണെന്ന് കുടുംബം ആരോപിച്ചു. അതേസമയം, പ്രതി എവിടെയാണെന്ന് അറിയില്ലെന്നും പോലീസ് പറഞ്ഞു.
Comments (0)