Posted By saritha Posted On

കെട്ടിടങ്ങളില്‍നിന്ന് കുട്ടികള്‍ വീണ് മരിക്കുന്നതിന് സുരക്ഷാ മാര്‍ഗം, യുഎഇയില്‍ അശ്രദ്ധമൂലമുള്ള അപകടങ്ങളില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്….

അബുദാബി: കെട്ടിടങ്ങളില്‍നിന്ന് കുട്ടികള്‍ വീണു മരിക്കുന്ന അപകടങ്ങള്‍ യുഎഇയില്‍ തുടര്‍ക്കഥയാകുന്നു. ഇത്തരത്തില്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സുരക്ഷാ നടപടികള്‍ നിര്‍ദേശിച്ച് പോലീസ്. ചെറിയ കുട്ടികളുള്ള വീടുകളില്‍ ബാല്‍ക്കണി, ജനല്‍ എന്നിവിടങ്ങളില്‍ ചൈല്‍ഡ് ഗേറ്റുകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. ഗേറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം കുട്ടികൾക്ക് സംരക്ഷണം നൽകുന്നതും അവർക്ക് കയറാൻ സാധിക്കാത്തതുമായ ഗേറ്റുകളായിരിക്കണം. സൗകര്യമില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവരാണെങ്കില്‍ സ്വന്തം നിലയ്ക്ക് സുരക്ഷാസംവിധാനം ഒരുക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
മുൻകരുതലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച സമൂഹമാധ്യമങ്ങള്‍, കൂടുതൽ ജനമെത്തുന്ന ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലും ബോധവത്കരണം നടത്താനാണ് പോലീസിന്‍റെ പദ്ധതി. കുട്ടികളെ വീടുകളില്‍ തനിച്ചാക്കി രക്ഷിതാക്കൾ പുറത്തുപോകുന്നതാണ് പല അപകടങ്ങളിലേക്കും നയിക്കുന്നത്. ഇതുസംബന്ധിച്ച് മലയാളം, ഇംഗ്ലീഷ്, ഉറുദു, അറബിക് ഭാഷകളിൽ ബോധവത്കരണം നടത്തുന്നുണ്ട്. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകളാണ് ബോധവത്കരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും കാംപെയ്ൻ തുടരുന്നുണ്ട്. ജനല്‍, ബാൽക്കണി എന്നിവിടങ്ങളില്‍നിന്ന് താഴെ വീഴാത്ത തരത്തില്‍ ഇഴയടുപ്പമുള്ള ഇരുമ്പ് കവചം സ്ഥാപിച്ച് അധിക സുരക്ഷ ഒരുക്കിയാൽ അപകടം അകറ്റാം. ഈ ഇരുമ്പ് കവചം കുട്ടികൾക്ക് തുറക്കാൻ സാധിക്കാത്ത വിധമാണ് സ്ഥാപിക്കേണ്ടത്. അശ്രദ്ധമൂലം ഉണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾ, കെട്ടിട ഉടമകൾ, നിർമാതാക്കൾ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മേശ, കസേര തുടങ്ങിയ കുട്ടികൾക്ക് പിടിച്ചുകയറാന്‍ സാധിക്കുന്ന സാധനങ്ങൾ ജനൽ, ബാൽക്കണി എന്നിവയ്ക്ക് സമീപം വയ്ക്കാന്‍ പാടില്ല. വീട്ടുസാധനങ്ങൾ ബാൽക്കണിയിൽ കൂട്ടിയിടരുത്. മുതിർന്നവരുടെ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ ബാൽക്കണിയിലേക്ക് വിടുകയും ചെയ്യരുത്. 15 വയസ് വരെയുള്ള കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്നും പോലീസ് ഓർമിപ്പിച്ചു. 15 വയസിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കാത്തവർക്കും അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കും രണ്ട് വർഷത്തിൽ കൂടാത്ത തടവ് ശിക്ഷ ലഭിക്കും. കുട്ടിയെ അലക്ഷ്യമായി വിടുന്നവർക്ക് മൂന്ന് വർഷം തടവുണ്ടാകും. രക്ഷിതാക്കളുടെ അശ്രദ്ധ മൂലം അപകടമുണ്ടായാൽ ബാലാവകാശ നിയമപ്രകാരം ഒരു വർഷം തടവോ 5000 ദിർഹം പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ കിട്ടുക. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിൽ സ്വദേശി ബാലികയും ഷാർജയിൽ ആലപ്പുഴക്കാരനും കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവങ്ങളെ തുടർന്നാണ് ആവർത്തിച്ച് അദികൃതര്‍ മുന്നറിയിപ്പ് നൽകിയത്. സെപ്തംബറിൽ ദുബായ് ബിസിനസ് ബേയില്‍ യുവതിയും മുൻ വർഷങ്ങളിലും വിവിധ എമിറേറ്റുകളിൽ നിന്നായി ഏതാനും കുട്ടികളും ഇത്തരത്തിൽ വീണു മരിച്ചിരുന്നു. ഉമ്മുൽഖുവൈനിലെ ബഹുനില കെട്ടിടത്തിൽനിന്ന് 10 വയസുകാരി സ്വദേശി ബാലിക കഴിഞ്ഞദിവസം വീണു മരിച്ചു. ഏഴാം നിലയിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി കസേരയിൽനിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *