യാത്രക്കാരുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാൻ ദുബായിയിൽ റോഡ് ഗതാഗത അതോറിറ്റി rta 24 hours ആരംഭിച്ച സർവേയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഗതാഗത മേഖലയിലെ പദ്ധതികളിലും നയത്തിലും വരുത്തേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിലാണ് സർവേ. താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ, താമസക്കാരല്ലാത്ത തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. എല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കുകയെന്നതാണ് ആർ.ടി.എയുടെ ലക്ഷ്യം. വീടുകളിലെത്തി നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നതടക്കം വിവിധ രീതികൾ സർവേക്കായി പ്രയോജനപ്പെടുത്തും. ഓൺലൈൻ സംവിധാനങ്ങൾ വഴിയും വിവരങ്ങൾ ശേഖരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മെട്രോ, ട്രാം, ബസുകൾ, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയടക്കം എല്ലാ മേഖലകളുടെയും നവീകരണത്തിനും വികസനത്തിനും യോജിച്ച അഭിപ്രായങ്ങളാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
അടുത്ത വർഷം ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന സർവേയിൽ 21,000പേരിൽ നിന്ന് അഭിപ്രായം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ് സർവേ. ഇതിന് വേണ്ട രീതിയിൽ ഉപഭോക്താക്കളുടെ അഭിരുചികൾ മനസിലാക്കുന്നതിനാണ് സർവേ നടപടികൾ ആസൂത്രണം ചെയ്തിരിക്കുന്നതും. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ആദ്യഘട്ട സർവേ പൂർത്തിയായിരുന്നു. ദുബൈയുടെ ഭാവി ഗതാഗതത്തെ നിർണയിക്കുന്ന ഒരു പദ്ധതിയെന്ന നിലയിൽ ഉപഭോക്താക്കളുടെ സജീവ ഇടപെടലും അഭിപ്രായങ്ങളും സർവേയിലുടെ പങ്കുവെക്കണമെന്നും ആർ.ടി.എ അധികൃതർ ആവശ്യപ്പെട്ടു.