
യുഎഇയിലെ തൊഴില്‍ കരാറുകള്‍ സംബന്ധിച്ച അറിയിപ്പുമായി അധികൃതര്‍
യുഎഇയിലെ തൊഴില്‍ കരാറുകള്‍ സംബന്ധിച്ച് അറിയിപ്പുമായി അധികൃതര്‍. പുതിയ തൊഴില്‍ നിയമം അനുസരിച്ച് എല്ലാ കമ്പനികളും ലിമിറ്റഡ് കോണ്‍ട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോണ്‍ട്രാക്ട്) തൊഴില്‍ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അനിശ്ചിതകാല കരാര്‍ (അണ്‍ലിമിറ്റഡ് കോണ്‍ട്രാക്ട്) ഇല്ലാതായ പശ്ചാത്തലത്തിലാണ് തീരുമാനം.
നിയമലംഘകര്‍ക്ക് കനത്ത പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തൊഴില്‍ വിപണിയില്‍ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഭേദഗതി. മാറ്റം ദൈനംദിന ജോലിയെ ബാധിക്കില്ലെങ്കിലും തൊഴിലാളികള്‍ക്കും തൊഴിലുടമക്കും ഗുണകരമാണെന്ന് അല്‍കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വ. ഷംസുദ്ദീന് കരുനാഗപ്പിള്ളി പറഞ്ഞു.
ജോലി തുടങ്ങുന്നതും അവസാനിക്കുന്നതും രേഖപ്പെടുത്തി തയാറാക്കുന്നതാണ് ലിമിറ്റഡ് കോണ്ട്രാക്റ്റ്. കാലാവധിക്കു മുന്‍പ് കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഒരു മാസത്തെ നോട്ടിസ് എതിര്‍കക്ഷിക്ക് നല്‍കണം. നിയമം ലംഘിക്കുന്ന വ്യക്തി എതിര് കക്ഷിക്ക് നഷ്ടപരിഹാരവും നല്‍കണം. തൊഴിലാളിയാണ് നിയമം ലംഘിക്കുന്നതെങ്കില്‍ വീസയ്ക്കു ചെലവായ തുകയാണ് നല്‍കേണ്ടത്.
അണ്‍ലിമിറ്റഡ് കരാറില്‍ തുടങ്ങുന്ന തീയതി മാത്രമേ കാണൂ. ഈ വിഭാഗത്തില്‍ 3 വര്‍ഷത്തില്‍ താഴെയാണ് സേവനമെങ്കില് വര്‍ഷത്തില്‍ 7 ദിവസവും 3-5 വര്‍ഷത്തിനിടയില്‍ 14 ദിവസവും 5 വര്‍ഷം പൂര്‍ത്തിയായാല്‍ 21 ദിവസവും എന്ന ക്രമത്തിലാണ് സേവനാന്തര ആനുകൂല്യം നല്‍കുന്നത്. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നീ ഫ്രീസോണുകളില്‍ ഉള്ളവരും ഗാര്‍ഹിക തൊഴിലാളികളും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.
ലിമിറ്റഡ് കോണ്ട്രാക്ടില് 5 വര്‍ഷത്തിനു താഴെ ജോലി ചെയ്തയാള്‍ക്ക് വര്‍ഷത്തില്‍ 21 ദിവസത്തെ വേതനം കണക്കാക്കി സേവനാന്തര ആനുകൂല്യം ലഭിക്കും. 5 വര്‍ഷത്തിനു മുകളിലാണെങ്കില്‍ വര്‍ഷത്തില്‍ 30 ദിവസം എന്ന തോതിലാണ് ആനുകൂല്യം. ഫുള്‍ടൈം, പാര്‍ട്ട് ടൈം, മണിക്കൂര്‍ അടിസ്ഥാനമാക്കി വരെ തൊഴില്‍ കരാര്‍ ഉണ്ടാക്കാം. കരാര്‍ കാലാവധിക്ക്ശേഷം തൊഴിലാളിക്ക് ആവശ്യമെങ്കില്‍ തുടരാം. ഇല്ലെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട വേതനവും സൗകര്യവുമുള്ള മറ്റൊരു ജോലി കണ്ടെത്താം. ഇതിനു നിലവിലെ സ്പോണ്‍സറുടെ അനുമതി ആവശ്യമില്ല.
Comments (0)