
expatrie : നാട്ടിലേക്ക് പോകാന്‍ ബോര്‍ഡിങ് പാസെടുത്തു, ശേഷം പ്രവാസി മലയാളി യുവാവിനെ കാണാതായി, ഒടുവില്‍ കണ്ടെത്തിയതോ ജയിലില്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
നാട്ടിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസെടുത്ത ശേഷം പ്രവാസി മലയാളി യുവാവിനെ expatrie കാണാതായി. ഒടുവില്‍ കണ്ടെത്തിയതോ നാര്‍കോട്ടിക് ജയിലില്‍. പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവിനെയാണ് കാണാതായത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം പിന്നീട് വിപിന്‍ ബാലന് എന്ന പ്രവാസി മലയാളിയെ റിയാദ് നാര്‍കോട്ടിക് ജയിലില്‍ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബോര്‍ഡിങ് പാസെടുത്ത ശേഷമാണ് വിപിനെ കാണാതായത്.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഇദ്ദേഹം ബോര്‍ഡിങ് പാസ് എടുത്തിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇക്കാര്യം സ്പോണ്‍സയും നാട്ടിലെ ബന്ധുക്കളെയും അറിയിച്ചു. പിന്നീട് എമിഗ്രേഷനില്‍ ചെന്നപ്പോഴാണ് യുവാവിന്റെ പേരില്‍ കേസുണ്ടെന്ന് കണ്ടെത്തിയത്. പിന്നീടുള്ള അന്വേഷത്തിലാണ് യുവാവ് ജയിലിലാണെന്ന വിവരം ലഭിച്ചത്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സ്പോണ്‍സറുടെയും ഇടപെടലില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി ഇദ്ദേഹത്തെ ജാമ്യത്തിലിറക്കി. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ കേസിന്റെ മറ്റു നടപടികള്‍ കൂടി പൂര്‍ത്തിയാക്കുമെന്ന് യുവാവിനെ സഹായിക്കാന്‍ രംഗത്തുള്ള റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.
ഇന്ത്യന്‍ എംബസി കേസില്‍ ഇടപെടാന്‍ ഏല്പിച്ചത് പ്രകാരം എംബസി വളന്റിയര്‍ കൂടിയായ സിദ്ദീഖ് തുവ്വൂര്‍ ഗള്‍ഫ് എയറില്‍ അന്വേഷിച്ചപ്പോള്‍ ബോര്‍ഡിങ് പാസ് എടുത്തിട്ടുണ്ടെങ്കിലും യാത്ര ചെയ്തിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് സ്പോണ്സറോടൊപ്പം പൊതുസുരക്ഷ വകുപ്പില്‍ അന്വേഷണം നടത്തി. അപ്പോഴാണ് ജയിലിലുള്ള വിവരം ലഭിച്ചത്. യുവാവ് സൗദിയില്‍ ഇല്ലാത്തപ്പോഴുണ്ടായതാണ് ഈ കേസെന്നും നിരപരാധിയാണെന്നും സ്പോണ്‍സറും സിദ്ദീഖും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. അങ്ങനെയാണ് ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് കേസിന്റെ ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്.
നാലു വര്‍ഷം മുമ്പ് കാറില്‍ മയക്കുമരുന്ന് കടത്തിയതാണ് ഇദ്ദേഹത്തിന് എതിരെയുള്ള കേസ്. എന്നാല്‍ ഇക്കാര്യത്തെ പറ്റി തനിക്ക് യതൊരു അറിവുമില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഉടന്‍ തന്നെ ജയിലിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ അജ്ഞാതമായ കേസില്‍ താന്‍ പൊലീസ് പിടിയിലാണെന്ന ഒരു സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവര്‍ സ്പോണ്സറെയും കെ.എം.സി.സി സാമൂഹിക പ്രവര്‍ത്തരെയും അറിയിച്ചു. തുടര്‍ന്നാണ് മോചനത്തിന് വഴി തുറന്നത്.
നാലുവര്‍ഷം മുമ്പ് റിയാദില്‍ മറ്റൊരു സ്പോണ്സറോടൊപ്പം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. റെന്റ് എ കാര്‍ കമ്പനിയില്‍നിന്ന് വാടകക്കെടുത്ത കാറായിരുന്നു വിപിന്‍ ഓടിച്ചിരുന്നത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒരു ദിവസം രാത്രി മോഷണം പോയി. മോഷണം സംബന്ധിച്ച് പിറ്റേന്ന് രാവിലെ സ്പോണ്സറോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ ഇവര്‍ ഒരു അന്വേഷണവും തുടര്‍ന്ന് നടത്തിയിരുന്നില്ല.
അതിനിടെ വാഹനം മോഷണം പോയ കാരണത്താല്‍ ഇനി ജോലിയില്‍ തുടരേണ്ടതില്ലെന്ന് പറഞ്ഞ് സ്പോണ്സര് ഫൈനല്‍ എക്സിറ്റടിച്ച് നാട്ടിലയച്ചു. ഏതാനും മാസത്തിനുശേഷം യുവാവ് പുതിയ വിസയില്‍ തിരിച്ചെത്തുകയായിരുന്നു. കാണാതായ കാര്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടതായാണ് വിവരം. പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ യുവാവിന്റെ ഇഖാമയാണ് ലഭിച്ചത്. ഇതനുസരിച്ചാണ് യുവാവിന്റെ പേരില്‍ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
Comments (0)