നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇ: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം human resources and emiratisation നാല് ശതമാനമാക്കി യുഎഇ. നിയമ ലംഘിക്കുന്നവർ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഭരണകൂടം അറിയിച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 2023 അവസാനിക്കുമ്പോഴേക്കും സ്വകാര്യ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ഇരട്ടിയാക്കാൻ ആണ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം(MoHRE) ലക്ഷ്യമിടുന്നത്, ലംഘനങ്ങൾക്ക് ഇപ്പോഴുള്ളതിനേക്കാൾ കഠിനമായ പിഴകൾ ലഭിക്കും.50ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിലെ എമിറേറ്റ് ജീവനക്കാരുടെ എണ്ണം തൊഴിലാളികളുടെ രണ്ട് ശതമാനമായി ഉയർത്താനുള്ള അവസാന തീയതി ഡിസംബർ 31 ആയിരുന്നു. എന്നാൽ ഇത് പാലിക്കാത്തതിനെത്തുടർന്ന് 2022 ന്റെ അവസാനത്തോടെ നിയമനം ലഭിക്കാത്ത ഓരോ എമിറേറ്റ് പൗരനിൽ നിന്നും പ്രതിമാസം 6000 ദിർഹം നിരക്കിൽ 72000 ദിർഹം വാർഷികപിഴ ഈടാക്കാനായി മന്ത്രാലയം അറിയിച്ചിരുന്നു.
അതേസമയം റിക്രൂട്ട്മെന്റ് തുടരാനും 2023ന്റെ അവസാനത്തോടെ സ്വദേശിവൽക്കരണത്തിന്റെ നിരക്ക് കുറഞ്ഞത് നാല് ശതമാനമായി ഉയർത്തി അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഇത്തരത്തിലുള്ള ഉയർന്ന പിഴ ഒഴിവാക്കാനും സ്വകാര്യ കമ്പനികളുടെ MoHRE ലെ എമിറേറ്റെയ്സേഷൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി സെയ്ഫ് അൽ സുവൈദി ആവശ്യപ്പെട്ടു.
മന്ത്രാലയം പറയുന്നത് അനുസരിച്ച് 2026 വരെ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ ചുമത്തുന്ന പ്രതിമാസ സാമ്പത്തിക സംഭാവനകളുടെ മൂല്യം ” പ്രതിവർഷം ആയിരം ദിർഹം എന്ന തോതിൽ ക്രമാനുഗതമായി വർദ്ധിപ്പിക്കും “.
സ്വകാര്യമേഖലയിലെ എമിറേറ്റ്സുകളുടെ എണ്ണം 2026ന്റെ അവസാനത്തോടെ മൊത്തം ജീവനക്കാരുടെ 10% ആയി വർദ്ധിപ്പിക്കാൻ ആണ് യുഎഇ ശ്രമിക്കുന്നത്.
എമിറേറ്റ്സുകൾക്ക് ആവശ്യമായ പരിശീലനത്തിനും ഗുണപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിനും നഫീസ് പ്രോഗ്രാമിന്റെ ക്ലബ്ബിൽ ചേരുന്നത് ഉൾപ്പെടെയുള്ള ഒരു പാക്കേജ് മന്ത്രാലയം നൽകുന്നു. ഇത് മന്ത്രാലയത്തിന്റെ സേവനങ്ങൾ നേടുന്നതിന് 80% വരെയുള്ള കിഴിവുകൾക്ക് അർഹത നൽകുന്നു.
ReplyForward |