dubai duty free draw
Posted By editor Posted On

dubai duty free draw : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ വന്‍തുക സ്വന്തമാക്കി പ്രവാസി മലയാളി; ഭാഗ്യമെത്തിയത് വിമാനത്താവളത്തില്‍ വെച്ച് എടുത്ത ടിക്കറ്റിലൂടെ

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ വന്‍തുക സ്വന്തമാക്കി പ്രവാസി മലയാളി. ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ 407 സീരിസ് നറുക്കെടുപ്പിലൂടെയാണ് dubai duty free draw പ്രവാസി മലയാളിക്ക് മെഗാ സമ്മാനം ലഭിച്ചത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായില്‍ താമസിക്കുന്ന 46 വയസുകാരന്‍ ജയകൃഷ്‌നാണ് ആ ഭാഗ്യശാലി. അദ്ദേഹം 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തിന് അര്‍ഹനായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 
നവംബര്‍ എട്ടാം തീയ്യതി ഭാര്യയോടൊപ്പം ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

രണ്ട് കുട്ടികളുടെ പിതാവായ അദ്ദേഹം ദേറയില്‍ ഇന്റെഗ്രല്‍ നെറ്റ്‌വര്‍ക്ക് എല്‍.എല്‍.സി എന്ന കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. ഏറെ നാളായി ദുബായ് ഡ്യൂട്ടി ഫ്രീയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും വിജയിയായപ്പോള്‍ അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിരവധിപ്പേരുടെ ജീവിതത്തിലാണ് ദുബായ് ഡ്യൂട്ടി ഫ്രീ മാറ്റം വരുത്തുന്നത്. അവരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് ശേഷം രണ്ട് ആഡംബര വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടന്നു. ഒരു റഷ്യന്‍ സ്വദേശിയും മറ്റൊരു മറ്റൊരു ജര്‍മന്‍ സ്വദേശിയുമാണ് ഇന്ന് ആഡംബര കാറും ബൈക്കും നേടിയത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇതുവരെ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ബുധനാഴ്ച വൈകുന്നേരം ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലുള്ള കോണ്‍കോഴ്‌സ് ബിയില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ദുബായ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *