ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തോടെ ഇന്ത്യയുടെ വ്യോമയാന മേഖല വലിയ നവീകരണത്തിന് തയ്യാറെടുക്കുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ജിസിസി മേഖലയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇത് ഒരു സന്തോഷ വാർത്ത തന്നെയാണ്. നിലവിൽ എമിറേറ്റ്‌സ്, ഇത്തിഹാദ്, സൗദി, ഖത്തർ എയർവേയ്‌സ് തുടങ്ങിയ ഗൾഫ് വിമാനക്കമ്പനികളിൽ യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഇതോടെ മുഴുവൻ സേവനത്തോടെയും എയർ ഇന്ത്യയിൽ വരാനാകും. Air India ‘ഇന്ത്യക്കാർക്ക് എയർ ഇന്ത്യയോട് കൂടുതൽ അടുപ്പമുണ്ട്, എന്നാൽ എമിറേറ്റ്‌സ് ഒട്ടും പിന്നിലല്ല’, അഡ്വൈസറി ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ വിഡെക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ വീരേന്ദ്ര ജെയിൻ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
എയർ ഇന്ത്യയും വിസ്താരയും — ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പിന്റെ കീഴിലാണ്. 2024 മാർച്ച് മാസത്തോടെ ലയനം പൂർത്തിയാകുമെന്നാണ് വിസ്താര കമ്പനിയുടമകൾ അറിയിച്ചിരിക്കുന്നത്. ടാറ്റയുമായി ഓഹരി പങ്കിടുന്ന സിംഗപ്പൂരാണ് വിസ്താരയുടെ രണ്ടാമത്തെ ഓഹരി പങ്കാളികൾ. 2000 കോടിയുടെ ഓഹരി പങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിന് വിസ്താരയിലുള്ളത്. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും വിപുലമായ വികസന മുന്നേറ്റമാണ് വിസ്താരയെ ലയിപ്പിക്കാനുള്ള തീരുമാനം. നിലവിൽ വിസ്താരയുടെ 51 ശതമാനം ഓഹരി ടാറ്റയുടേതാണ്. 49 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള സിംഗപ്പൂർ എയർലൈൻ സിന്റെ തീരുമാനവും ലയനത്തിന് അനുകൂലമായതോടെ ഇനി എയർ ഇന്ത്യയുടെ ആഭ്യന്തര സേവനം വലിയതോതിലാകും.
2013ലാണ് സിംഗപ്പൂർ എയർലൈൻസ് വിസ്താരയിൽ മുതൽമുടക്കാൻ തയ്യാറായി രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് ടാറ്റ, എയർ ഇന്ത്യയെ ഏറ്റെടുത്തത്. 18000 കോടി രൂപയാണ് എയർ ഇന്ത്യയ്‌ക്കായി ടാറ്റ മുതൽ മുടക്കിയിരിക്കുന്നത്. വിസ്താരയ്‌ക്കൊപ്പം ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബജറ്റ് എയർലൈൻസുകളായ എയർ ഇന്ത്യ എക്‌സ്പ്രസ്സും എയർ ഏഷ്യയും ഇനി എയർ ഇന്ത്യയിൽ ലയിക്കും. ലയനം പൂർണ്ണമാകുന്നതോടെ എയർ ഇന്ത്യ 218 വിമാനങ്ങളുടെ വിപുലമായ ശൃംഖലയുടെ ഉടമസ്ഥരാകും. നിലവിൽ എയർ ഇന്ത്യയ്‌ക്ക് 113 വിമാനങ്ങളാണുള്ളത്. എയർ ഏഷ്യയ്‌ക്ക് 28ഉം വിസ്താരയ്‌ക്ക് 53ഉം എയർ ഇന്ത്യ എക്‌സ്പ്രസ്സിന് 24 വിമാനങ്ങളുമുണ്ട്. ഇവയ്‌ക്കൊപ്പം 300 ചെറുവിമാനങ്ങളും പുറത്തിറക്കാനാണ് ടാറ്റ വിവിധ വിമാനകമ്പനികളുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ 113 എന്നത് അടുത്ത അഞ്ചുവർഷത്തിനകം മൂന്നിരട്ടിയാ ക്കുമെന്നാണ് എയർ ഇന്ത്യ മേധാവി അവകാശപ്പെടുന്നത്.
ഇന്ത്യ-ജിസിസി ഇടനാഴിയിലെ വിമാന നിരക്കുകൾ ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരത കൈവരിക്കും. “എയർ ഇന്ത്യ-വിസ്താര ഏകീകരണം അതിന്റെ ഉപഭോക്താക്കൾക്ക് നല്ലതാണ്,” ജെയിൻ പറഞ്ഞു. വിമാനക്കൂലി, പ്രത്യേകിച്ച് ഇന്ത്യ-ജിസിസി ഇടനാഴിയിൽ പ്രവർത്തിക്കുന്നവ, ഡിമാൻഡ്, സപ്ലൈ സാമ്പത്തിക തത്വങ്ങൾക്ക് വിധേയമാണ്. എയർ ഇന്ത്യ ഇപ്പോൾ ആഗ്രഹിക്കുന്നത് ആഭ്യന്തര വിഹിതം വർദ്ധിപ്പിക്കുക എന്നതാണ്. എന്നിരുന്നാലും, ജിസിസി ഉപഭോക്താവ് വളരെ ആവശ്യക്കാരും വില ബോധമുള്ളവരുമാണ്.